എല്ലാവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു...

Apr 5, 2014

വിനയമുള്ളവരാവുക





عبد الله بن مسعود عن النبي صلى الله عليه وسلم قال: لا يدخل الجنة من كان في قلبه مثقال ذرة من كبر، قال رجل: إن الرجل يحب أن يكون ثوبه حسناً ونعله حسناً، قال النبي صلى الله عليه وسلم: إن الله جميل يحب الجمال، الكبر بطر الحق وغمط الناس.
നബി (സ) പറയുന്നു: ''മനസ്സില്‍ അണു അളവ് അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.'' ഇതു കേട്ടപ്പോള്‍ ഒരു അനുചരന്‍ തിരിച്ചു ചോദിച്ചു: ''ഒരാള്‍ തന്റെ വസ്ത്രം മനോഹരവും ചെരുപ്പ് മോടിയുള്ളതുമാകണമെന്ന് കൊതിക്കുന്നത് അഹങ്കാരമായിത്തീരുമോ? അപ്പോള്‍ പ്രവാചകന്‍ (സ)പ്രതിവചിച്ചത് ഇപ്രകാരമാണ്: ''അല്ലാഹു ഭംഗിയുള്ളവനാണ്. ഭംഗി ഇഷ്ടപ്പെടുകയും ചെയ്യുന്നു. സത്യം നിരാകരിക്കലും ആളുകളെ കൊച്ചാക്കലുമാണ് അഹങ്കാരം'' (മുസ്‌ലിം) 

അഹങ്കാരം ബാഹ്യദൃഷ്ടിയില്‍ തിരിച്ചറിയാവുന്ന ഒരു ദുര്‍ഗുണമായാണ് പലപ്പോഴും സമൂഹം തെറ്റിദ്ധരിക്കുന്നത്. മോടിയുള്ള വസ്ത്രം ധരിക്കുന്നതും ഭേദപ്പെട്ട വീടുകളില്‍ ജീവിക്കുന്നതും മികച്ച വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതും അഹങ്കാരിയുടെ ലക്ഷണമായി കരുതപ്പെടാറുണ്ട്. ഈ ധാരണയെ തിരുത്തുകയാണ് തിരുനബി (സ). ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ജീവിതസൗകര്യങ്ങള്‍ ഉണ്ടാകുന്നത് ഒരു തെറ്റല്ല; അഹങ്കാരവുമല്ല - മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്നവിധം അതിരുവിടുന്ന ധൂര്‍ത്തും ആര്‍ഭാടവുമായിത്തീരുന്നതുവരെ. അതുപോലെ വിലകുറഞ്ഞ വസ്ത്രങ്ങള്‍ അണിയുന്നതുകൊണ്ടോ, ചെറിയ വീടുകളില്‍ ജീവിക്കുന്നതുകൊണ്ടോ ഒരാള്‍ വിനീതനുമായിരിക്കുകയില്ല. മറിച്ച് അഹന്തയും വിനയവും രണ്ടു മനോഭാവങ്ങളാണ്.

ഉന്നത സാമ്പത്തികസ്ഥിതിയും ഉയര്‍ന്ന ജീവിതസൗകര്യവും അനുഭവിക്കുന്ന ഒരാള്‍ തന്റെ സഹജീവികളെക്കുറിച്ച് ചിന്തിക്കുകയും അവരോടുള്ള കടമകള്‍ മറക്കാതിരിക്കുകയും ചെയ്യുന്നത് അസ്വാഭാവികമൊന്നുമല്ല. മനസ്സില്‍ പണത്തേക്കാളും അതിന്റെ ആര്‍ത്തികളേക്കാളും ഉയരത്തില്‍ ദൈവബോധം പ്രതിഷ്ഠിച്ചവര്‍ വിനീതരായിത്തീരും. പര്‍ണശാലകളിലും ദേവാലയങ്ങളിലും കഴിയുന്ന സാത്വികവേഷധാരികള്‍, അഹങ്കാരികളാകുന്നതും സ്വാഭാവികം മാത്രം. മറ്റുള്ളവരെ അധമരായി കരുതുന്ന പണ്ഡിതഭാവവും ഭക്തിഭാവവും അഹങ്കാരം തന്നെയാണ്.

''നീ ജനങ്ങളെ പുച്ഛിക്കരുത്. പൊങ്ങച്ചംകാട്ടി ഭൂമിയിലൂടെ നടക്കുകയുമരുത്. അഹങ്കരിച്ചും ഊറ്റം കൊണ്ടും നടക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല''(ഖുര്‍ആന്‍ )


തന്നേക്കാള്‍ താഴെപടിയിലുള്ളവരെ ആദരിക്കാനും അവരെ പരിഗണിക്കാനും മിക്കയാളുകള്‍ക്കും സാധിക്കുന്നില്ല. ലോകത്ത് നടമാടുന്ന ഒട്ടധികം പ്രശ്‌നങ്ങള്‍ 'ഈഗോ' സൃഷ്ടിക്കുന്നതാണ്. എന്നാല്‍, സ്വയം താഴ്മ കാട്ടുന്നവരാണ് ഉന്നതര്‍ എന്ന തത്വം തിരുനബി (സ) പഠിപ്പിക്കുന്നു.

Mar 30, 2014

ആത്മാവും മരണവും



             ആത്മാവിനു മരണമില്ല                                                                         

                                      ആത്മാവ് വിശുദ്ധിയോടെ തിരിച്ചയക്കുക 

      يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ﴿٢٧ 
 ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً ﴿٢٨ فَادْخُلِي فِي عِبَادِي﴿٢٩
  وَادْخُلِي جَنَّتِي ﴿٣٠
അല്ലയോ ശാന്തി നേടിയ ആത്മാവേ നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക. അങ്ങനെ എന്റെ ഉത്തമ ദാസന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക. 
 എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. - ഖുര്‍ആന്‍ : സൂറത്ത് അല്‍ ഫജ്ര്‍ 


ആത്മാവിന് ശാന്തത ലഭിക്കണമെങ്കിൽ സത്യത്തിൽ വിശ്വസിക്കുകയും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുക.

വിശ്വസിച്ചു ബോധ്യപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുക എന്നതാണ് ഏതൊരു വിശ്വാസിയുടെയും അതിപ്രധാനമായ ജോലി. നിങ്ങൾ പ്രവർത്തിക്കാത്തത് പറയരുത് എന്ന് അല്ലാഹു   നമ്മോട് പറയുന്നു.

ഒരിക്കൽ അല്ലാഹു ആത്മാവിനെ സൃഷ്‌ടിച്ചു കഴിഞ്ഞാൽ പിന്നെ ആത്മാവിന് മരണമില്ല. ആത്മാവിന് ശാസ്ത്രീയമായ ഒരു നിർവചനവും നൽകാൻ മൻഷ്യന് ഇത് വരെ കഴിഞ്ഞിട്ടില്ല.

മരണത്തോടെ എന്താണ് ശരീരത്തിൽ നിന്നും പോകുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ആത്മാവ് എന്നാൽ ജീവനാണോ? ഒരു മനുഷ്യൻ മരിക്കുന്നത് ഭൗതിക ശരീരത്തിൽ നിന്നും ആത്മാവ് വിട്ട് പോകുന്നതോടെയാണ്. മരിച്ച് കഴിഞ്ഞ വ്യെക്തിയുടെ ശരീര അവയവങ്ങളിൽ നിന്ന് ജീവൻ പോകാൻ കുറച്ച് സമയമെടുക്കും അതുകൊണ്ടാണ് മരിച്ച വ്യെക്തിയുടെ അവയവങ്ങൾ നശിക്കുന്നതിന് മുമ്പ് മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയുന്നത്. ബ്രെയിൻ ഡെത്ത് സംഭവിച്ചാലും ഒരു ശരീരത്തെ കൃത്വിമ ശ്വാസം നൽകി വെന്റിലേറ്ററിൽ ശരീരത്തിന്റെ ജീവൻ നശിക്കാതെ ദിവസങ്ങളോളം സൂക്ഷിക്കാം. എന്നാൽ വെന്റിലേഷൻ മാറ്റുന്നതോടെ ശരീരത്തിന്റെ ജീവനും പോകുന്നു. ബ്രെയിൻ ഡെത്ത് സംഭവിക്കുന്നതോടെയാണ് മരണം സംഭവിക്കുന്നതെന്ന് വേണം കരുതാൻ.

എവിടെയാണ് ആത്മാവ് നിലകൊള്ളുന്നതെന്ന് മനുഷ്യ ബുദ്ധികൊണ്ട് വിശകലനം ചെയ്യുക പ്രയാസമാണ്. പൊതുവായി മനുഷ്യൻ ഹൃദയത്തെ മനസ്സുമായി കൂട്ടിചേർക്കുന്നുണ്ട്. അത് കൊണ്ടാണ് കഠിന ഹൃദയം, ഹൃദയമില്ലാത്തവൻ തുടങ്ങിയ പ്രയോഗങ്ങൾ ചില മനുഷ്യരുടെ മാനസ്സിക നിലപാടിനെ വിശദീകരിക്കാൻ ഉപയോഗിക്കുന്നത്. മനസ്സിനെ നിയന്ത്രിക്കുന്നത് ആത്മാവാണ്. ഹൃദയം മാറ്റിവെച്ചവർ മാനസ്സികമായി മാറുന്നില്ല. ഇന്നലെ പഠിച്ചതും മനസ്സിലാക്കിയതും വിട്ട് പോകുന്നില്ല.

ജീവനല്ല ആത്മാവ് എന്ന് മനസ്സിലാക്കേണ്ടതാണ് . ആത്മാവിന് മനുഷ്യന്റെ ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങളിൽ നിയന്ത്രണമില്ലെന്നുമാണ് ഈ വിഷയവുമായുള്ള പഠനങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു. ശരീരത്തിന്റെ പ്രവർത്തനങ്ങൾ ഈ പ്രകൃതി നിയമങ്ങളെ പോലെ അല്ലാഹു പ്രോഗ്രാം ചെയ്ത രീതിയിൽ പ്രവർത്തിക്കുന്നു. ഹൃദയത്തിന്റെയും ശ്വാസോഛോസത്തിന്റെയും പ്രവർത്തനത്തിൽ ഒരാൾക്കും പങ്കില്ല. അവയെ മനുഷ്യന് നിയന്ത്രണങ്ങൾക്കപ്പുറമാണ്. ശരീരത്തിലെ എല്ലാ ഓർഗൻസും അതിന്റെ ജോലി പ്രോഗ്രാം ചെയ്ത രൂപത്തിൽ പണിമുടക്കാതെ നിർവഹിക്കുന്നു. എന്നാൽ മനുഷ്യന്റെ പ്രവൃർത്തി ആത്മാവുമായാണ് ബന്ധപെട്ട് കിടക്കുന്നത്. അത് കൊണ്ടാണ് മരിച്ചുകഴിഞ്ഞാൽ നമ്മുടെ ചെയ്തികൾ ചോദ്യപെടുമെന്നും അതിൽ വിശേഷ ബുദ്ധിയില്ലാത്തവർ ഒഴിവാകുമെന്നും പറയുന്നത്.

തലച്ചോറിലെ പല ലോബുകൾ പല ശാരീരായവങ്ങളെ നിയന്ത്രിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ മറ്റു ജീവികളിലും അതിന്റെതായ രീതിയിൽ നടക്കുന്നു.

മനുഷ്യ തൽച്ചോറിലെ നെർവ് സിസ്റ്റത്തിലെ പ്രധാന ഭാഗം ഉപയോഗപെടുത്തുന്നത് വിശേഷ ബുദ്ധിയും ഈ വിശേഷ ബുദ്ധിയെ കൺട്രോൾ ചെയ്യുന്നത് ആത്മാവുമാണെന്ന് അനുമാനിക്കാം. ജന്തുജാലങ്ങൾക്ക് നിയമ നിർദ്ദേശങ്ങളില്ല. അവയെ നിയന്ത്രിക്കുന്നത് ആത്മാവല്ല. മറിച്ച് സൃഷ്ടിപ്പിൽ തന്നെഅല്ലാഹു ചെയ്തു വെച്ച ജെനെറ്റിക് ഇൻഫർമേഷനുകളിലുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് പരിമിതമായ ബുദ്ധിയുപയോഗിച്ച് അവ ജീവിക്കുന്നു.

ആത്മാവും ശരീരവും തമ്മിലുള്ള ബന്ധം തലച്ചോറിനാൽ ബന്ധപെട്ടുകിടക്കുന്നു. ബുദ്ധി ഉപയോഗിച്ച് ജോലി ചെയ്യുന്നവനും ശാരീരികമായി ജോലി ചെയ്യുന്നവനും ക്ഷീണം വരുന്നു. ക്ഷീണം ഇല്ലാതാക്കാനാണ് ഉറക്കം. ഉറക്കത്തിൽ ശരീരം നിശ്ചലമാകുന്നില്ല. ശരീരത്തിന് ജീവനുണ്ട്, അതുകൊണ്ട് തന്നെ അത് പ്രോഗ്രാം ചെയ്തത് പോലെ പ്രവർത്തിക്കുന്നു. എന്നാൽ ഉറക്കത്തിൽ ആത്മാവിനെ അല്ലാഹു ശരീരത്തിൽ നിന്നും ഉയർത്തുന്നു, അത് തിരിച്ച് നൽകുന്നതോടെ മനുഷ്യൻ ഉണരുന്നു. ഉണരാതെ മരിച്ച് പോകുന്ന ആളുകളുണ്ട്,.

വേദനയും സുഖവുമെല്ലാം ശരീരത്തിന്റെ ഗുണങ്ങളാണ്. ശാരീരികമായ സുഖവും അസ്വസ്ഥതയും ബുദ്ധിയെ അറിയിക്കുന്നത് ചർമ്മാണ്.

വിശേഷ ബുദ്ധിയില്ലാത്തവർക്കും ജന്തുജാ‍ലങ്ങൾക്കും വേദന സുഖം വികാരങ്ങൾ എന്നിവയൊക്കെയുണ്ട്. അപ്പോൾ വേദന, സുഖം വികാരം എന്നിവ തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപെട്ട് കിടക്കുന്നു.

തലച്ചോറിന്റെ എല്ലാ പ്രവർത്തനവും ആത്മാവിന്റെ നിയന്ത്രണത്തിലല്ല. മറിച്ച് വിശേഷ ബുദ്ധി എന്ന് പറയുന്നത് മാത്രമെ ആത്മാവിന്റെ നിയന്ത്രണത്തിലുള്ളു. ഈ വിശേഷ ബുദ്ധിയെയാണ് മനുഷ്യന് ഉപയോഗപെടുത്താൻ കഴിയുന്നത്.

വിശേഷ ബുദ്ധിയെ നിയന്ത്രിക്കുന്നത് ആത്മാവാണ്. മനുഷ്യന് അവന്റെ ചുറ്റുപാടുകളെ മനസ്സിലാക്കുന്നതും അതിനനുസരിച്ച് ജീവിക്കുന്നതിനും സഹായിക്കുന്നത് ഈ വിശേഷ ബുദ്ധിയാണ്.

ജെനെറ്റിക് കോഡിങ് ആഗ്രഹ വിചാരങ്ങല്‍ക്കനുസരിച്ചുമാറ്റങ്ങൾക്ക് വിധേയമല്ലാത്തതാണ്. ഇനി ബാഹ്യമായ മാറ്റങ്ങൾ സംഭവിച്ചാൽ രോഗമായോ വൈകല്ല്യമായോ ശരീരത്തിൽ പ്രത്യക്ഷപെടുന്നു. ഈ ജെനെറ്റിക് മാറ്റങ്ങളെ തിരിച്ച് പൂർവ്വസ്ഥിതിയിലേക്ക് എത്തിക്കാൻ ഡി.എൻ.എ റിപയർ എൻസൈമുകൾ ഉപയോഗപെടുത്തുന്നു. എന്നാൽ വിശേഷ ബുദ്ധിയിലുള്ള കോഡിങ് ഇങ്ങിനെയല്ല. അത് ആത്മാവിന്റെ നിയന്ത്രണത്തിലാണ്. ആത്മാവ് എങ്ങിനെയാണ് വിഷയം മനസ്സിലാകുന്നതും കൈകാര്യം ചെയ്യുന്നതും അതിനനുസരിച്ചുള്ള പ്രവർത്തനമാണ് വിശേഷ ബുദ്ധി നടത്തുന്നത്. വിശേഷ ബുദ്ധിക്ക് ഏതെങ്കിലും രീതിയിൽ തകരാറു സംഭവിച്ചാൽ ആത്മാവിന്റെ പ്രവർത്തനം തകരാറിലാകും.

ബാഹ്യമായ അപകടങ്ങൾ പോലുള്ളവ കാരണം തകരാറ് സംഭവിക്കുന്നത് ആത്മാവിനല്ല, ആത്മാവിനാൽ പ്രവർത്തിക്കപെടുന്ന വിശേഷ ബുദ്ധിയെയാണ്. അതിനാൽ തന്നെ വിശേഷ ബുദ്ധി തകരാറിലായവരും വിശേഷ ബുദ്ധി വികസിക്കാത്തവരും (കുട്ടികൾ) മരണാന്തരം ചോദ്യംചെയ്യപെടുകയില്ല എന്ന് പറയുന്നത്.

ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ആത്മാവിന് ഇൻഫർമേഷൻസ് സ്വീകരിക്കാനുള്ള മീഡിയ കാതുകളും കണ്ണുകളും മാത്രമാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുർആൻ കേൾവിയേയും കാഴ്ച്ചയേയും ഹൃദയവുമായി ബന്ധപെടുത്തി നിരവധി ആയത്തുകളിൽ പ്രസ്താവിച്ചത്

ബുദ്ധി തകരാറിലായത് പോലെ തന്നെയാണ് കേൾവിശക്തിയും കാഴ്ച്ചശക്തിയും ഒന്നിച്ച് നഷ്ടപെട്ടാലുള്ള അവസ്ഥ. ആത്മാവിലേക്ക് ഉദ്ബോധകമായ ഒന്നും പ്രവേശിക്കാൻ മാർഗമില്ല.

കേട്ടതും കണ്ടതും ഹൃദയത്തിലുള്ളത്കൊണ്ട് (ആത്മാവ്) മനസ്സിലാക്കി അതിനനുസരിച്ച് ജീവിക്കുക എന്നതാണ് നമ്മുടെ ധർമ്മം.

മനുഷ്യ മനസ്സിന് സ്ഥിരതയില്ല. ഏത് തര മാറ്റങ്ങൾക്കും വിധേയമാകാം. നല്ല മുനുഷ്യൻ പെട്ടെന്ന് ചീത്തയാകാം, ചീത്ത മനുഷ്യൻ നല്ലവനുമാകാം. മുൻവിധിയോടെ സ്വന്തം തീരുമാനമോ കൂടാതെ ഇതെല്ലാം സംഭവിക്കാം ചുരുക്കത്തിൽ ആത്മാവിന്റെ പൂർണ്ണ നിയന്ത്രണം അല്ലാഹുവിങ്കലാകുന്നു.

ജീവന്റെ സൃഷ്ടിപ്പും ആത്മാവിന്റെ സൃഷ്ടിപ്പിനെ പോലെ തന്നെ, എങ്ങിനെയാണ് ജീവനുണ്ടാവുന്നതെന്ന് മനുഷ്യ ബുദ്ധിക്ക് ഊഹിക്കാൻപോലും കഴിയാത്ത വിഷയമാണ്.

ഇബ്രാഹീം (അ) ദൃഡമായി വിശ്വസിച്ചതിനെ മനസ്സിൽ കണ്ടുറപ്പിക്കാനായി എങ്ങിനെയാണ് ജീവൻ നൽകുക എന്ന് അല്ലാഹുവിനോട് ചോദിച്ചു. അല്ലാഹു പറഞ്ഞു, നാലു പക്ഷികളെ വശപെടുത്തി കൊണ്ടുവന്ന് കഷ്ണങ്ങളാക്കി ഒരൊ അംശവും ഒരോ മലകളിൽ കൊണ്ട് വെക്കുക എന്നീട്ട് അവയെ വിളിക്കാനും പറഞ്ഞു, അതനുസരിച്ച് കഷ്‌ണങ്ങളായി മാറ്റപെട്ടവ ജീവൻ പൂണ്ട് ഓടിവരുന്നത് നിനക്ക് കാണാം (വി:ഖുർആൻ 1:260). അങ്ങിനെ പക്ഷികളെ ഇബ്രാഹീം(അ) മിലേക്ക് പറന്നടുപ്പിക്കുകയും ചെയ്തു. ഇവിടെ എങ്ങിനെയാണ് കഷ്ണങ്ങളായവ ഒന്നായതെന്നും അതിലേക്ക് ജീവൻ എങ്ങിനെ വന്ന് ചേർന്നുവെന്നു അല്ലാഹു കാണിച്ച് കൊടുക്കുന്നില്ല. എന്നാൽ അവ സംഭവിക്കുമെന്നത് കാണിച്ച് കൊടുത്തു.

ഒരുമിച്ച് കൂട്ടപെടുന്നതും ജീവൻ നൽകുന്നതും പരിമിതമായ മനുഷ്യ ബുദ്ധിക്ക് ഉൾകൊള്ളുവാൻ സാധിക്കുന്നവയല്ല.

കമ്പ്യൂട്ടറിൽ ഏത് ഓപറേറ്റിങ് സിസ്റ്റമാണ് ഇൻസ്റ്റാൾ ചെയ്തത്, അതിനനുസരിച്ച് ആ കമ്പ്യൂട്ടർ പ്രവർത്തിക്കുന്നു. അതിനാൽ തന്നെ ഈ കമ്പ്യൂട്ടറിനെ വേണ്ട ഏറ്റവും നല്ല ഓപറേറ്റിങ് സിസ്റ്റം ഏതാണെന്ന് മറ്റാരെക്കാളും അതിന്റെ നിർമ്മാതാവിനാണറിയുക.എന്നതുപോലെ മനുഷ്യന്റെ ആതീയവും സാമൂഹീകവുമായ ശരിയായ ജീവിത പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒപെരെടിംഗ് സിസ്ടമാണ് ഈ പ്രപഞ്ചം . ആയതിനാൽ തന്നെ, ആത്മാവ് , ശരീരം , മനസ്സ് , ചിന്ത , ബുദ്ധി , ആഗ്രഹം , വിചാരം , ഇവയെല്ലാമടങ്ങിയ ഈ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സോഫ്റ്റ്‌ വെയറാണ്‌ ഖുര്‍ആന്‍ അതായത് അല്ലാഹുവിന്റെ - വചനങ്ങള്‍, സംസാരം , ഉത്ഭോധനം , സുവിസേശം - എന്നെല്ലാം ഇതിനെ നിര്‍വചിക്കാം .അല്ലാഹു പ്രവാചകന്മാർ വഴി ഓരോ കാലഘട്ടത്തിനനുസരിച്ചുള്ള നവീകരിച്ച ഓപറേറ്റിങ് സിസ്റ്റം മനുഷ്യന് നൽകിയിട്ടുണ്ട്. പ്രവാചകന്മാർ ഈ സിസ്റ്റം എങ്ങിനെ ഫലവത്തായി ഉപയോഗിക്കാം എന്ന് ജീവിച്ച് കാണിച്ചുതന്നിട്ടുമുണ്ട് .

നമുക്ക് ലഭിച്ച അനുഗ്രഹമാണ് ഖുര്‍ആന്‍ എന്ന് മനസ്സിലാക്കിഅതിനെ നാം കുറ്റമറ്റാതാക്കി നിർത്തിയാൽ നാം വിജയിച്ചു. വൈറസുകൾ ഏത് രീതിയിലും അക്രമിക്കാം. നാം എല്ലാഴ്പ്പോഴും നമ്മുടെ സിസ്റ്റം ശരിപെടുത്തേണ്ടത് ഖുർആനുംഅത് പ്രാവര്‍ത്തീകമാക്കിയ നബിയുടെ മാതൃക മനസ്സിലാക്കി ഉപയോഗപെടു ത്തുകയാണ്. എന്നാൽ ഇന്ഷാ അല്ലാഹ് നമ്മുടെ പ്രവർത്തനങ്ങൾ കുറ്റമറ്റതാകും, നാം വിജയികളിൽ പെടുകയും ചെയ്യും തീര്‍ച്ച.

My Twitter Updates

Live Broadcasting

saifalpy on livestream.com. Broadcast Live Free