എല്ലാവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു...

Sep 18, 2012

പ്രവചക സ്നേഹ തീരങ്ങള്‍ ... അനിര്‍വചനീയം.



ഹസ്രത്ത് ഖുബൈബ് (റ) വിനെ കഴുമര ചോട്ടില്‍ എത്തിച്ചിരിക്കുകയാണ് ഖുറൈശികള്‍.... ഖുബൈബ് ചെയ്ത തെറ്റ് എന്താണെന്ന് അറിയുമോ? മുത്ത്‌ ഹബീബിനെ സ്നേഹിച്ചു പോയി, അവിടത്തെ അംഗീകരിച്ചു... ആ ജീവിത സമീക്ഷ ലോകത്തിനു പ്രബോധനം ചെയ്തുപോയീ. അതെ ഇത് മാത്രമാണ് ഖുബൈബ് ചെയ്ത കുറ്റം....

കൊല ചെയ്യാനായി ആരാച്ചാര്‍ നടന്നു വന്നു, ഉക്കാള്‍ ചന്തയില്‍ നിബിഡമായ ജനസഹസ്രങ്ങള്‍. ആരവങ്ങള്‍ ഉയരുകയാണ്. ഒരു മനുഷ്യനെ കൊല ചെയ്യുന്നത് കാണാന്‍ ആര്ത്തിരമ്പി വന്നിരിക്കയാണ് അവര്‍...

ചങ്ങലക്കിട്ട നിലയില്‍ ഖുബൈബിനെ അവര്‍ അവിടെയെത്തിച്ചു. വെളുത്ത സുന്ദരനായ ചെറുപ്പക്കാരന്‍. മക്കക്കാര്‍ ഖുബൈബിനെ സൂക്ഷിച്ചു നോക്കി. അവര്ക്ക് ഖുബൈബിനെ അറിയാമായിരുന്നു. നല്ല സ്വഭാവവും ചിന്താ ശേഷിയുമുള്ള ചെറുപ്പക്കാരനായിരുന്നു ഖുബൈബ്. പരനിട്ടെന്താ കാര്യം മുഹമ്മദിന്റെ വലയത്തില്‍ അവനും അകപ്പെട്ടു പോയില്ലേ....... ഖുറൈശികള്‍ അടക്കം പറഞ്ഞു
കൊല മരത്തിനു താഴെയെത്തിയപ്പോള് ഖുറൈഷി കിങ്കരന്മാര്‍ ഖുബൈബ് (റ) വിനോട് അന്ധ്യാഭിലാശം ‍ആരാഞ്ഞു. മരിക്കുന്നതിനു മുമ്പുള്ള ആഗ്രഹമാണ്. മുത്ത്‌ ഹബീബിനെ ഉള്ളം നിറയെ പ്രണയിച്ചു പോയ ഖുബൈബ് (റ) തനിക്ക് രണ്ടു റക്അത്ത് നിസ്ക്കരിക്കാന്‍ സമ്മദം ചോദിച്ചു, അവര്‍ തെല്ലൊന്നു പരിഹാസത്തോടെ അനുവാദം നല്കി. ഖുബൈബ് (റ) അംഗ ശുദ്ധി വരുത്തി, ഖിബ്‌ലക്ക് മുന്നില്‍ തിരിഞ്ഞു അല്ലാഹുവുമായി മുനാജാത് നടത്തുകയാണ്. കൊലപാതകം നേരില്‍ കാണാന്‍ തടിച്ചു കൂടിയ ജനസഹസ്രം കാതുകൂര്പ്പിച്ചു ശ്രദ്ധാ പൂര്വ്വം കാത്തിരിക്കുകയാണ്. ഖുബൈബ് പതുക്കെ തുടങ്ങി ..... വജ്ജഹ്ത്തു വജിഹിയ......... കണ്ടു നില്ക്കുബന്നവര്‍ അമ്പരക്കുകയാണ്. കൊലമാരത്തിന്നു ചുവട്ടില്‍ നിന്ന് ഇത്ര സമാധാനത്തോടെ ഒരു ഭാവ ഭേദവുമില്ലാതെ എങ്ങിനെയാണ് ഈ മനുഷ്യന്നു പ്രാര്ഥിക്കാന്‍ കഴിയുന്നത്. വെള്ളത്ത വിശ്വാസം തന്നെയാണ് മുഹമ്മദിന്റെയും അനുയായികളുടെയും" അവര്‍ പിറുപിറുത്തു. 

നിസ്ക്കാരം കഴിഞ്ഞു രണ്ടു കൈകളും ആകാശത്തേക്ക് ഉയര്ത്തി , അവിടെ കൂടി നില്ക്കുരന്നവര്‍ കേള്ക്കുമാരുച്ചത്തില്‍ ശാന്ത സ്വെരത്തോടെ, സമാധാന ഭാവത്തോടെ ഖുബൈബ് (റ) പ്രാര്ഥി‍ച്ചു "യാ അല്ലാഹ്... ഈ ഖുബൈബിന്റെ ഇപ്പോഴത്തെ അവസ്ഥ എന്റെ മുത്തിനെ നീ അറിയിക്കേണമേ....... അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്... എന്റെ. ഈ സലാം എന്റെ മുത്തിന് നീ എത്തിച്ചു കൊടുക്കേണമേ നാഥാ...."

മദീനാ പള്ളിയുടെ അകത്തളത്തില്‍ മുത്ത്‌ ഹബീബും അനുചരരും ഗവരവമായ ചര്ച്ചെയിലാണ്. പെട്ടെന്ന് മുത്ത്‌ ഹബീബ് (സ്വ) അവിടത്തെ കണ്ടങ്ങളില്‍ നിന്നും വേദന കടിച്ചമര്ത്തി "വ അലൈക്കുമുസ്സലാം യാ ഖുബൈബ്" എന്ന് സലാം മടക്കി.........

ഖുറൈശികള്‍ ഖുബബിനെ വിചാരണ ചെയ്യുകയാണ്....
"നോക്കൂ നീ ചെറുപ്പമാണ്, സുന്ദരനാണ്, നിന്നെ പ്രാപിക്കാന്‍ എത്രയോ സ്ത്രീകള്‍ കാത്തിരിക്കുന്നു, മുഹമ്മദിന്റെ ഈ മതത്തില്‍ നിന്ന് നീ പിന്മാറിയാല്‍ നിനക്ക് നിന്റെ ജീവന്‍ തിരിച്ചു നല്കാം. നീ ചെയ്ത കുട്ടങ്ങല്ക്കെചല്ലാം നിനക്ക് മാപ്പ് നല്കാം, നിനക്ക് വേണ്ട എല്ലാ സവ്കര്യങ്ങളും ഞങ്ങള്‍ ഒരുക്കി തരാം" പ്രലോഭനങ്ങളും വാഗ്ദാനങ്ങളുമായി ആ ഇരുപത്തി അഞ്ചുകാരന്റെ മുന്നില്‍ ഖുറൈശികള്‍ വാഗ്ദാന പ്പെരുമഴ തീര്ക്കു കയാണ്. 
ഒന്നും മിണ്ടാതെ ഖുബൈബ് അല്പ്പ്മൊന്നു മൌനത്തോടെ നിന്നു. ഖുരൈശികളുടെ മനസ്സില്‍ സന്തോഷത്തിന്റെ നിമിഷം. ഉടനെ ഖുബൈബ് പറഞ്ഞു "ഇല്ല എനിക്ക് നിങ്ങള്‍ ഭൂമിയില്‍ സ്വെര്ഗ്ഗം തീര്ക്കാ മെന്ന് പറഞ്ഞാലും എന്റെി മുത്ത്‌ ഹബീബ് എന്നെ പഠിപ്പിച്ച ആദര്ശ്ത്തില്‍ നിന്നു ഞാന്‍ പിന്തിരിയില്ല" ഈ ആദര്ശആ പ്രഖ്യാപനം കേട്ട് ഖുറൈഷികളും കൂടി നിന്നവരും കിടുങ്ങി. മരണത്തെ മുഘാമുഖം കാണുമ്പോഴും അതില്‍ നിന്നു രക്ഷപ്പെടാനുള്ള പഴുതുകള്‍ ലഭിക്കുമ്പോഴും അതിനു വഴങ്ങാതെ തന്റെ വിശ്വാസത്തിന്നു മുന്നില്‍ പതറാതെ നില്ക്കുഅന്ന ഖുബൈബില്‍ അവരില്‍ പലര്ക്കും അത്ഭുതം ജനിച്ചു.

ഖുറൈശികള്‍ തലയറുത്തു ഖുബൈബ് (റ) ഒറ്റയടിക്ക് കൊല്ലുന്നതിനു പകരം ഇഞ്ചിഞ്ചായി കൊല്ലാന്‍ തീരുമാനിച്ചു. വീണ്ടും ഖുറൈശികള്‍ ചോദിച്ചു...
"ഖുബൈബ്, നിന്നെ ഞങ്ങള്‍ രക്ഷപ്പെടുത്താം, വെറുതെ വിടാം, നീ എവിടെക്കെങ്കിലും ഓടി രക്ഷപ്പെട്ടു കൊള്ളൂ... പക്ഷെ ഒരു കാര്യം.. ഒരൊറ്റ കാര്യം മാത്രം ചെയ്താല്‍ മതി... നീ നിന്റെ് നേതാവില്ലേ മുഹമ്മദ്‌... ആ നേതാവിനെ നീ ഒന്ന് തള്ളി പറഞ്ഞാല്‍ മതി"

ശക്തമായ പ്രതിഷേധത്തോടെ ഖുബൈബ് ഖുരൈശികളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു "ഖുറൈഷികളെ, നിങ്ങള്ക്ക് തെറ്റ് പറ്റിയിരിക്കുന്നു.. എന്റെ മുത്ത്‌ ഹബീബിനെ തള്ളി പറഞ്ഞിട്ട് ഈ ഖുബൈബ് ഇവിടെ ജീവിക്കുകയോ, അങ്ങിനെ ഒരു ജീവിതം ഈ ഖുബൈബിനു വേണ്ട...നിങ്ങള്‍ എന്നെ ഇഞ്ചിഞ്ചായി കൊന്നാലും എന്റെി മുത്ത്‌ ഹബീബിനെ ഞാന്‍ തള്ളിപറയില്ല" പ്രണയത്തിന്റെ അമൃത് പൊഴിയുന്ന ഈ സൂര്യ വചനം കേട്ട് ഖുറൈഷികളും കൂടി നിന്ന ജന സഹസ്രങ്ങളും ഞെട്ടി... ഇങ്ങനെയും ഒരു സ്നേഹമോ? എന്ത് മയക്കു മരുന്നാണ് മുഹമമദ് തന്റെ അനുയായികള്ക്ക്ര നല്കി യിരിക്കുന്നത്" അവര്‍ അത്ഭുതം കൂറി.

ഖുറൈശികള്‍ ആരംഭിക്കുകയാണ്. ഖുബബിനെ ജനങ്ങളുടെ മുന്നിലേക്ക് തിരിച്ചു നിര്ത്തി. അദ്ധേഹത്തിന്റെ വലതു കൈ അവര്‍ ഉയര്ത്തി പ്പിടിച്ചു. മൂര്ച്ചകയുള്ള വാളുകൊണ്ട് ആ കൈ അവര്‍ മുറിച്ചെടുത്തു. ദൂരെ തയാറാക്കിയ കൊക്കയിലേക്ക് ആ കൈ അവര്‍ വലിച്ചെറിഞ്ഞു. ഖുബൈബ് (റ) വേദന കൊണ്ട് പുളയുകയാണ്. രക്തം ധാര ധാരയായി ഒഴുകുകയാണ്... ഖുറൈശികള്‍ ആ മഹാ പ്രണയിനിയെ വിളിച്ചു "ഖുബൈബ് നിനക്ക് ഇനിയും രക്ഷപ്പെടാന്‍ സമയമുണ്ട്. നിന്നെ ഞങ്ങള്‍ രക്ഷപ്പെടുത്താം. നിന്റെ ഒരു കൈ മാത്രമേ നഷ്ട്ടപ്പെട്ടിട്ടുള്ളൂ....... ഒരു കാര്യം മാത്രം നീ പറഞ്ഞാല്‍ മതി. വെറും പറയുക മാത്രം. നീ നില്ക്കു ന്ന ഈ അവസ്ഥ മുഹമ്മദിന്നായിരുന്നുവെങ്കില്‍.... അതെ അത്ര മാത്രം നീ പറയുകയോ ചിന്തിക്കുകയോ മാത്രം മതി... " 

വേദന കൊണ്ട് പുളയുമ്പോഴും ദിഗന്ധങ്ങള്‍ മുഴങ്ങുമാര്‍ ഉച്ചത്തില്‍ ഖുബൈബ് (റ) വിളിച്ചു പറഞ്ഞു " ഹേ... ഖുറൈഷികളെ.. നിങ്ങള്‍ എന്ത് കരുതി എന്നെ കുറിച്ച്... എന്റെ ഓരോ അവയവങ്ങള്‍ നിങ്ങള്‍ മുറിചെടുത്താലും എന്റെന ജീവന്‍ ഇല്ലാതായി പോയാലും എന്റെ. സ്ഥാനത്ത് മുത്ത്‌ ഹബീബ് (സ്വ) ആകുന്നത് പോയിട്ട് മണല്‍ തരിയില്‍ നിന്നുള്ള ഒരു ചെറിയ തരി മണ്ണ് പോലും എന്റെ ഹബീബിനെ പൂമേനിയില്‍ വീഴുന്നത് ഞാന്‍ സഹിക്കില്ല.... എന്റെ മുത്ത്‌ ഹബീബിനെ ഞാന്‍ പ്രണയിക്കുന്നു ഖുറൈഷികളെ...... 
"
ഖുബൈബ് (റ) ഈ പ്രഖ്യാപനം മക്കയിലെങ്ങും പ്രകമ്പനം കൊണ്ടു... ഖുറൈശികള്‍ അദ്ദേഹത്തിന്റെ ഇടതു കാല്‍ മുറിച്ചു, അപ്പോഴും ഇതേ ചോദ്യം ആവര്ത്തി.ച്ചു. ഖുബൈബ് (റ) അതെ ഉത്തരം ആവര്ത്തിച്ചു കൊണ്ടിരുന്നു..... ഇടതു കൈ.. വലതു കാല്‍ ... അവസാനം തല വെട്ടി മാറ്റാന്‍ പോകുന്നതിനു മുമ്പ് വേദന കടിച്ചമര്ത്തി പ്രണയ ഭാവത്തോടെ ആധ്യാത്മികമായ സവ്രഭ്യത്തോടെ ശഹാദത് മൊഴിഞ്ഞു മുത്ത്‌ ഹബീബിന്‍ സലാം പറഞ്ഞു ആ പ്രണയത്തിന്റെര ഉജ്ജ്വല മാതൃക ചരിത്രമായി....

ഇതാണ് പ്രണയം..... ഇങ്ങനെയാണ് ലോകം ഹബീബിനെ നെഞ്ചേറ്റിയത്... നമ്മുടെ സ്നേഹമെവിടെ .............
യാ അല്ലാഹ്.... ഹബീബിനോടുള്ള പ്രണയം ഞങ്ങളുടെ മനസ്സില്‍ നീ നിറക്കണേ.............
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം 

No comments:

Post a Comment

My Twitter Updates

Live Broadcasting

saifalpy on livestream.com. Broadcast Live Free